Thursday, August 19, 2010

ഒറ്റ കോളത്തിലെ അനുഭവങ്ങള്‍


" ഞങ്ങള്‍ ഒരുമിച്ചു നഷത്രങ്ങളെ ഉന്നം വച്ചു , ഗോളങ്ങളെ വലം വക്കുന്നത് സ്വപ്നം കണ്ടു ഒരു മേശക്കു ചുറ്റുമിരുന്ന് സ്നേഹം പങ്കുവച്ചു .{ ആ സ്നേഹത്തിനു ചിലപ്പോഴൊക്കെ അടുത്ത കടയിലെ ചുടുള്ള ഉണിയപ്പത്തിന്റെ രുചിയായിരുന്നു } സന്തോഷിച്ചു തര്‍ക്കിച്ചു കലഹിച്ചു .


" എഴുതികഴിഞ്ഞപ്പോള്‍ എനിക്ക് വല്ലാത്ത ആശ്വാസം തോന്നി . "{{അതോ സന്തോഷമോ അറിയില്ല "}



അലുമിനി മീറ്റിങ്ങിനെക്കുറിച്ച് ഒരു അനുഭവക്കുറിപ്പ് എഴുതാന്‍ ഒരു മണിക്കൂര്‍ ആയി ശ്രമിക്കുന്നു. ഇത്രയെങ്കിലും ഒപ്പിക്കാന്‍ പറ്റി ., അതും പത്മനാഭനും എം.ടി.യും ആനന്ദും സഹായിച്ചത് കൊണ്ട് മാത്രം.. ഇപ്പോള്‍ ദിവ്യയും അനിലയും സീതയുമൊക്കെ തകര്‍ത്തുവച്ചു എഴുതുകയയിരിക്കും . ആര് ആദ്യം എഴുതുമെന്നു കാണാമല്ലോ എന്ന്‌ പിരിയുമ്പോള്‍ പറഞ്ഞിരുന്നു. അവരാരെങ്കിലും തങ്ങളുടെ അനുഭവങ്ങള്‍ പോസ്റ്റ്‌ ചെയ്തോ എന്നറിയാന്‍ ഇടയ്ക്കിടയ്ക്ക് അവരുടെ ബ്ലോഗുകള്‍ പരതി നോക്കികൊണ്ടിരുന്നു " ഹാവൂ :ഇതുവരെയും ഒന്നും ഇട്ടിട്ടില്ല .



ഈയിടെയായി വാക്കുകള്‍ക്ക് അല്പം .ദാരിദ്രം അനുഭവിക്കുന്നുണ്ടോ എന്നൊരു സംശയം .{ പറയുന്നത് കേട്ടാല്‍ തോന്നും പണ്ട് വാക്കുകള്‍ അനര്‍ഗള നിര്‍ഗളമായി ഒഴുകുമെന്ന് } :

എവിടെ? ആധുനിക സാഹിത്യകാരന്മാരെ കുട്ടുപ്പിടിച്ചിട്ടു രക്ഷയില്ല .... അതുകൊണ്ട് രാമായണം തന്നെ കൈവച്ചു. { കര്‍ക്കിടകമാസം അല്ലെ ചിലപ്പോള്‍ അല്പം പുണ്യം ബോണസായി കിട്ടിയാലോ എന്ന സ്വാര്‍ത്ഥ താല്‍പര്യവും ഇതിനു പിന്നിലുണ്ട് }.

തപ്പിത്തടഞ്ഞു വായിക്കാന്‍ തുടങ്ങിയപ്പോള്‍ മനസ്സിലായി ഇത് നമുക്ക്‌ പറ്റിയ പണി യല്ലെന്ന് ,,എഴുത്തച്ഛന്‍റെ കിളിയെ സമ്മതിക്കണം ഡിഗ്രിക്ക് മലയാളം സെക്കന്റ് ലങ്ഗ്വാജ് പഠിച്ച എനിക്ക് പോലും വായിക്കാന്‍ പറ്റുന്നില്ല. ,,,യു കിളി ദ് ഗ്രേറ്റ് ... :.



അസ്വസ്ഥതയോടെ ഞാന്‍ കസേരയില്‍ ചാരികിടന്നു.. സത്യത്തില്‍ ഇ അലുമിനി മീറ്റിനെക്കുറിച്ച്‌ എന്താ എഴുതുക ? നമ്മളൊന്നും മാറിയിട്ടില്ല എന്ന്‌ സ്വയം വിശ്വസിക്കാനും മറ്റുള്ളവരെ വിശ്വസിപ്പിക്കാനുമുള്ള ചില പ്രഹസനങ്ങള്‍ ... കഴിഞ്ഞ കാലത്തേ വേദനയോടെ ഓര്‍ക്കുന്നുവെന്നും അക്കലമായിരുന്നു സുന്ദരമെന്നും ഓരോരുത്തരും വികാരഭരിതമായി സംസാരിക്കുമ്പോള്‍ ഞാന്‍ ഓര്‍ത്തു. സത്യത്തില്‍ ഈ കാലത്തെ അല്ലെ നമ്മള്‍ കുടുതല്‍ ഇഷ്ടപ്പെടുന്നത്. ജോലി, വരുമാനം, കുടുംബം, കുട്ടികള്‍ ഇവയെയോക്കെയല്ലേ നാം സ്നേഹിക്കുന്നത് അതോ "ഒരു രൂപ എസ്, ടി ടിക്കറ്റില്‍ കോളേജില്‍ പോയിരുന്ന അച്ഛന്‍റെ പോക്കറ്റ് മണി കൊണ്ട് വല്ലപ്പോഴും പരിപ്പുവട കഴിച്ചിരുന്ന ആ കാലത്തെയാണോ ? "



അന്താരഷ്ട്ര ഫിലിം ഫെസ്റിവലില്‍ പങ്കെടുക്കാന്‍ പോയത് ഈ അലുമിനി മീറ്റിനെക്കള്‍ സുഖകരമായ ഓര്‍മ്മയായിരുന്നു. ബുക്കുലെട്റ്റ് വായിച്ച് സിനിമ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം കുട്ടുകാര്‍ എനിക്ക് തന്നിരുന്നു { കൂട്ടത്തില്‍ അല്പം ബുദ്ധി എനിക്കാണെന്ന തെറ്റിധാരണ അവര്‍ക്കുണ്ടായിരുന്നു }. അങ്ങനെ വളരെ കഷ്ടപ്പെട്ട് ഞാന്‍ ആ സിനിമ കണ്ടെത്തി , "" ഹാഫീസ് "". ഇന്ത്യന്‍ കോഫീ ഹൗസിന്‍റെ മേശക്കു ചുറ്റം ഞങ്ങളിരുന്നപ്പോള്‍, ഞാന്‍ ഒരു സിനിമയെ പറ്റി പറഞ്ഞ്‌ അവരെ ബോധവല്‍ക്കരിച്ചു ..."ഒരു ചുവരിന് അപ്പുറവും ഇപ്പുറവും ഇരുന്ന് പരസ്പരം കാണാതെ പ്രണയിച്ച രണ്ടുപേരുടെ കഥ ". പൊതുവേ ലോലഹ്രദയയായ സീത അതില്‍ വീണു. എന്നാലതു കാണാം ഞങള്‍ ആവേശത്തോടെ തീരുമാനിച്ചു. തിയേറ്ററില്‍ എത്തിയപ്പോള്‍ അര്‍ച്ചന പറഞ്ഞു " നല്ല സിനിമയാണെന്ന് തോന്നുന്നു , നല്ല ആള്‍ തിരക്ക്. " സിനിമ തുടങ്ങി. ഒന്നും മനസിലാകുന്നില്ല. ദിവ്യ എന്നെ ഇടക്ക് ഒന്ന് രൂക്ഷമായി നോക്കി. ഞാന്‍ അത് കണ്ടില്ലെന്നു നടിച്ച് സ്ക്രിനിലേക്ക് നോക്കി ബലം പിടിച്ചിരുന്നു. ഇടയ്ക്ക് ഏറുകണ്ണിട്ടു നോക്കിയപ്പോള്‍ എന്റെ കൂടെ വന്ന നാലു തരുണീമണികളും സുഖനിദ്രയില്‍. അന്നാദ്യമായി എനിക്കവരോട് അസുയ തോന്നി . സിനിമ തീര്‍ന്ന ഉടന്‍ ഞാന്‍ എല്ലാവരെയും തട്ടി ഉണര്‍ത്തി. അനില ആശ്വാസത്തോടെ പറഞ്ഞു . "ഹോസ്റ്റലിലെ കൊതുക് കടി ഏല്‍ക്കാതെ ഇന്നാണ് ഒന്ന് സുഖമായി ഉറങ്ങാന്‍ പറ്റിയത് "........."ഹഫീസ് ,ഒരു ചുവരിനിരുവശത്തു നിന്നുള്ള വിശുദ്ധ പ്രണയം" .



സീത " റ്റെഡി സിറ്റി " എന്ന പേരില്‍ നഗരത്തെ വൃത്തിയാക്കാന്‍ നടന്ന സീതയുടെ മനസ്സ് റ്റെഡി ആയതുകൊണ്ട് എന്റെ ആരോഗ്യം രക്ഷപ്പെട്ടു .. "അല്ലാ , ഞാന്‍ വിചാരിച്ചു നമ്മുടെ മതിലുകള്‍ പോലൊരു സിനിമയായിരിക്കും എന്ന്‌. " ദിവ്യക്ക് അത് പിടിച്ചില്ല. ബഷീര്‍ പണ്ടേ അവളുടെ വീക്ക്നെസ്സാണ്..



'"ബഷീര്‍ കേള്‍ക്കരുത്। നിന്‍റെ പേരില്‍ മാനനഷ്ടത്തിന് കേസ് കൊടുക്കും ".



ആയിടക്കാണ്‌ സീത തന്‍റെ പേര് മാറ്റി "ക്രിസ്" " എന്നാക്കിയത്. അത് ഞങ്ങള്‍ക്ക് വല്ലാത്ത ഒരു അടിയായിരുന്നു. പ്രത്യേകിച്ച് എനിക്ക്. വല്ല ജനകിയെന്നോ കല്യാണി എന്നോ പേരിട്ടിരുന്നു എങ്കില്‍ കുഴപ്പമില്ലായിരുന്നു. ഇത് എവിടെ നിന്നു കിട്ടിയ പേരാണോ എന്തോ "? അല്ലെങ്കില്‍ തന്നെ ഒരു മാതിരിപ്പെട്ട പേരുകളൊന്നും എന്റെ നാവില്‍ വഴങ്ങാറില്ല. അതുകൊണ്ട് ഞാന്‍ സീത എന്ന്‌ തനെ വിളിച്ചു. എന്നാല്‍ ഓരോ തവണ വിളിക്കുമ്പോഴും സീതയല്ല, ,."ക്രിസ് " എന്നവള്‍ ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു. നിവൃത്തിയില്ലാതെ ഞാന്‍ പറഞ്ഞു "എന്‍റെ സീതേ, 'ക്രിസ്' എന്നൊന്നും വിളിക്കാന്‍ എന്‍റെ നാവ് വഴങ്ങില്ല ". "ഞാന്‍ കഷ്ടപ്പെട്ടു കാശ് കൊടുത്തിട്ട പേരല്ലേ, അതൊന്നു വിളിക്ക് ".



സീതയുടെ ദയനീയ സ്ഥിതികണ്ട് പിറ്റേന്ന് മുതല്‍ ഞാന്‍ സീതയെ ചില ഭാര്യമാര്‍ ഭര്‍ത്താക്കന്മാരെ വിളിക്കുന്നതുപോലെ "അതേയ്" ശൂ,,,,,,,,,, പിന്നേയ്..." എന്നൊക്കെ വിളിച്ചു തുടങ്ങി .



ഒരു വൈകുനേരം ക്ലാസിന്‍റെ വരാന്തയില്‍ ഇരുന്ന് ഞാനും സീതയും {ക്ഷമിക്കണം ക്രിസ് } ദിവ്യയും അര്‍ച്ചനയും കുടി സംസാരിച്ചു കൊണ്ടിരുന്നപ്പോള്‍ ഗൗരവത്തോടെ അനില കയറി വന്നു കൈയില്‍ നാലായി മടക്കിയ വെള്ള കടലാസ്സും.



"എന്താ ഇത്?" എന്ന്‌ സീത ഒരാള്‍ തന്ന കവിതയാണെന്ന് ഗൗരവം വിടാതെ തന്നെ അനില ഉത്തരം പറഞ്ഞു ..



"പ്രണയഭ്യര്തന പുതിയ ഫോര്‍മാറ്റില്‍ ആണോ?" എന്ന്‌ ദിവ്യ കളിയാക്കി ചോദിച്ചു.



"നീ വായിച്ച് അര്‍ഥം പറഞ്ഞു കൊടുക്കു" എന്ന്‌ പറഞ്ഞു അനില എന്‍റെ നേര്‍ക്ക്‌ കവിത നീട്ടി .



"നിന്‍റെ കണ്ണുകളില്‍ റോസാപ്പുക്കളോ നിന്റെ ചിരിയില്‍ മുല്ലപ്പുക്കളോ ന്‍റെ എന്‍റെ ഹൃദയത്തില്‍ നീ മഴവില്ലിന്‍റെ ഏഴു നിറം പരത്തി "



വായിച്ച് കഴിഞ്ഞു നോക്കിയപ്പോള്‍ അനിലയുടെ കണ്ണുകള്‍ നിറഞ്ഞിരിക്കുന്നു ഞാന്‍ അവളുടെ തോളില്‍ തട്ടി സമാധാനിപ്പിച്ചു

"പോട്ടെ സാരമില്ല ജീവിതത്തില്‍ ഒരു പ്രേമലേഖനമെങ്കിലും കിട്ടിയിരിക്കണം എന്ന്‌ തുടങ്ങി ഞാന്‍ അഞ്ചു മിനിറ്റ് പ്രേമലേഖനത്തിന്‍റെ ആവശ്യകതയെക്കുറിച്ച് പ്രസംഗിച്ചു .



അനില ഗദ്ഗദകണ്ടയായി പറഞ്ഞു



"എനിക്കതല്ല വിഷമം വല്ല ഗുണ്ടകളെയും പരിച്ചയമുണ്ടയിരുന്നെങ്കില്‍ ഞാന്‍ ലോണെടുത്ത് ക്വട്ടേഷന്‍ നല്‍കി അവന്‍റെ കൈ വെട്ടിയേനെ മേലാല്‍ അവന്‍ കവിത എഴുതരുത് "



ഓര്‍മകളുടെ മലര്‍വാടിയില്‍ കരിഞ്ഞുപോയ ചില പൂക്കള്‍ പിന്നെയും സുഗന്ധം പൊഴിക്കുന്നു. ചില വസന്തങ്ങളെകുറിചുള്ള നൊമ്പരപ്പെടുത്തുന്ന വേവലാതികള്‍ മനസിലേക്ക് കയറാന്‍ അനുവാദം തേടി ക്യു നില്‍ക്കവേ നനുത്ത സ്വരത്തില്‍ ഫോണ്‍ ചിണുങ്ങാന്‍ തുടങ്ങി.



നോക്കിയപ്പോള്‍ അനിലയാണ് .



"എന്താ നീ പോസ്റ്റ്‌ ചെയ്തോ?"



ഞാന്‍ ചോദിച്ചു "ഇല്ല ഒന്നും എഴുതാന്‍ തോന്നുന്നില്ല. ക്രിസും ദിവ്യയും ഒക്കെ ഇത് തന്നെയാണ് പറയുന്നത്. "നീ വല്ലതും എഴുതിയോ?"


ഞാന്‍ നിസംഗതയോടെ പറഞ്ഞു . "ഇല്ല, ഒറ്റ കോളത്തില്‍ ഒതുക്കവുന്നതല്ലല്ലോ നമ്മുടെ അനുഭവങ്ങള്‍?"

8 comments:

ആളവന്‍താന്‍ said...

കൊള്ളാട്ടോ ഇഷ്ട്ടപ്പെട്ടു. പ്രത്യേകിച്ച് ദേ ഇത്.... "സീതയുടെ ദയനീയ സ്ഥിതികണ്ട് പിറ്റേന്ന് മുതല്‍ ഞാന്‍ സീതയെ ചില ഭാര്യമാര്‍ ഭര്‍ത്താക്കന്മാരെ വിളിക്കുന്നതുപോലെ "അതേയ്" ശൂ,,,,,,,,,, പിന്നേയ്..." എന്നൊക്കെ വിളിച്ചു തുടങ്ങി"
പിന്നെ എന്തേ ഇപ്പൊ എഴുത്ത് മതിയാക്കിയോ? വിടരുത് കേട്ടോ. ഓണാശംസകള്‍...!

വിനയന്‍ said...

കൊള്ളാം...

ജയിംസ് സണ്ണി പാറ്റൂർ said...

നന്നായിട്ടുണ്ട്.
പിന്തുടരുന്ന പോക്കുവെയിലല്പം
കൊണ്ടുകൂടേ. ആശംസകള്‍

ജോയ്‌ പാലക്കല്‍ - Joy Palakkal said...

നന്നായിട്ടുണ്ട്.
എല്ലാ ആശംസകളും നേരുന്നു!!!!

Pushpamgadan Kechery said...

അലുമിനി മീറ്റിങ്ങിന്റെ പരാമര്‍ശം ചെറുചിരിയുണര്‍ത്തുന്നു.
സിനിമ പോലെ വെറുംവാക്കായിരുന്നില്ല അനിലക്ക് കവിത.
സീതയുടെ ‘ക്രിസ്‘ എന്ന പേരിലേക്കുള്ള മനംമാറ്റം അവളുടെ
പ്രണയത്തോടുള്ള അമിതാരാധനയല്ലേ കാണിക്കുന്നത്?
വികാരസാഗരത്തിന്റെ ഓളങ്ങളിളക്കിക്കാണിക്കാതെ അനുഭവങ്ങളെ
ഒറ്റക്കോളത്തിനപ്പുറത്തിരുത്തി കാണിക്കുന്ന ഈ കസര്‍ത്ത്
നന്നായിട്ടുണ്ട്.
ഭാവുകങ്ങള്‍....

Anila Balakrishnan said...

nice dear....
aa yakshikkatha ittille? anila yakshi seetha yakshiyod: atha oru manushyan!!!

Anonymous said...

എന്താ പറയണ്ടേ എന്നറിയില്ല. എഴുത്ത് അതി മനോഹരം!!

Deepankur D S said...

njangal kure per avide okke undaayirunnu!!! marannu poyi njangale!